വിഎച്ച്സി അഗ്രിക്കൾചർ വിദ്യാർഥികൾക്ക് ഉദ്യാനപഠനത്തിന്റെ ഭാഗമായി നൽകാവുന്ന പുതുമയേറിയ ആശയങ്ങൾ പരതിയപ്പോഴാണ് ടെറേറിയങ്ങൾ അധ്യാപികയായ മഞ്ജുഷയുടെ ശ്രദ്ധയിൽപ്പെടുന്നത്. ചില്ലുകൂട്ടിലൊരുക്കുന്ന ഈ ഉദ്യാന കൗതുകം ഇന്നു മിക്കവർക്കും പരിചിതമാണ്. അകത്തളങ്ങൾക്ക് അഴകും ഗാംഭീര്യവും വർധിപ്പിക്കാൻ വിലയേറിയ ടെറേറിയങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. എന്നാൽ ടെറേറിയങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ഉദ്യാനസംരംഭം എന്ന നിലയിൽ ഈ രംഗത്ത് കൈ വയ്ക്കുന്നവർ കുറയും. അവരിൽ തന്നെ, വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ടെറേറിയങ്ങൾ നിർമിക്കുന്നവർ അപൂർവം. വായുസഞ്ചാരമുള്ള, ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങൾ തയാറാക്കുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. എന്നാൽ സ്വയം നിയന്ത്രിത ജൈവ മണ്ഡലം ക്രമീകരിക്കപ്പെട്ട ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത് ഏറെ ശ്രമകരമാണ്. സൂര്യനിൽ നിന്നുള്ള വെളിച്ചം മാത്രം സ്വീകരിച്ച് സ്വയം നിയന്ത്രിത ജൈവ വ്യവസ്ഥയിൽ തുടരുന്ന ഭൂമിയെപ്പോലെയാണ് ക്ലോസ്ഡ് ടെറേറിയങ്ങൾ എന്ന് മഞ്ജുഷ.
ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഇത്തരം ഒട്ടേറെ ടെറേറിയങ്ങളുണ്ട് മഞ്ജുഷയുടെ ശേഖരത്തിൽ. കോവിഡിന്റെ തുടക്ക കാലത്താണ് ടെറേറിയം നിർമാണം സജീവമായത്. അന്നു തയാറാക്കി അടച്ച ടെറേറിയങ്ങൾ ഇന്നും സുസ്ഥിരമായി നില നിൽക്കുന്നുവെന്നു മഞ്ജുഷ. കൊല്ലം സ്വദേശിയായ മഞ്ജുഷ എച്ച്ഡി എഫ്സി ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവിനും വിദ്യാർഥികളായ മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം ഉദ്യോഗാർഥം തൃശൂരിലാണിപ്പോൾ താമസം.
ചില്ലുകൂട്ടിലെ പൂന്തോട്ടം
This story is from the November 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം
കരുതലായി കാട
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
തുണയാണ് കൂൺകൃഷി
കുറഞ്ഞ ചെലവിൽ നിത്യവരുമാനം
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു