ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്
KARSHAKASREE|March 01, 2023
 പക്ഷികൾ വരുമാനം നൽകി, വിദേശജോലിയെന്ന സ്വപ്നം ഉപേക്ഷിച്ചു
ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്

പത്താം ക്ലാസിലെത്തിയപ്പോൾ പഠനം ഉഴപ്പാതിരിക്കാൻ വീട്ടുകാർ സ്റ്റോപ് മെമ്മോ നൽകുന്നതുവരെ മുയലും കോഴിയുമൊക്കെ കോട്ടയം ഏഴാച്ചേരി പാറേമാക്കൽ വീട്ടിൽ ജോസിന്റെ കൂട്ടുകാരായിരുന്നു. പിന്നീട് എംസിഎ പാസായി നാട്ടിലും യൂറോപ്പിലുമൊക്കെ ജോലി ചെയ്തപ്പോഴും ആ ഇഷ്ടം വിട്ടുപോയില്ല. അതുകൊണ്ടാണ് 10 വർഷം മുൻപ് യുകെയിൽ നിന്നു തിരിച്ചെത്തി കൊച്ചിയിൽ ജോലി ചെയ്യുമ്പോൾ ജോസ്  30 ബിവി 380 കോഴികളെ വളർത്തിത്തുടങ്ങിയത്. വൈകാതെ കാടവളർത്തലും തുടങ്ങി. അവയും 300 എണ്ണം മാത്രം. കാടമുട്ടയും കോഴിമുട്ടയുമൊക്കെ തുടക്കത്തിൽ തൊട്ടടുത്ത രാമപുരം ടൗണിൽ തന്നെ വിറ്റു തീർന്നു.  സ്വയം നിർമിച്ച ഷെഡിലെ പ്രതി ദിന ഉൽപാദനം 3000 കാടമുട്ടയിലേക്ക് വളരാൻ ഏതാനും വർഷമേ വേണ്ടിവന്നുള്ളൂ. മുട്ടയുടെ എണ്ണം കൂടുന്നതനുസരിച്ച് സമീപ പട്ടണങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് എത്തിച്ചു തുടങ്ങി.

ഒരു ദിവസം പ്രായമായ കാടക്കഞ്ഞുങ്ങളെ 28 ദിവസം വളർത്തി വിൽക്കുന്ന സംരംഭമായിരുന്നു അടുത്തത്. മുട്ടവണ്ടിയിൽ തന്നെ കാടക്കുഞ്ഞുങ്ങളുടെ വിതരണവും നടന്നതിനാൽ അധികച്ചെലവ് വേണ്ടിവന്നില്ല. ജോലിയിൽ തുടർന്നുകൊണ്ടാണ് ജോസിന്റെ സംരംഭം ഇത്രയും വളർന്നത്. കാടക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചാലെന്താണെന്നായി ചിന്ത. സ്വന്തമായി വിരിയിക്കുമ്പോൾ ഒരു കുഞ്ഞിനു ചെലവ് 3 രൂപയോളം കുറയുമെന്നു ജോസ്.

ആഴ്ചയിൽ 6000 കാടമുട്ട വിരിയുന്ന ഇൻകുബേറ്റർ വാങ്ങി സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നതും കൊറോണ വന്നതും ഏറക്കുറെ ഒന്നിച്ചായിരുന്നു. ലോക്ഡൗൺ കാലത്ത് കേരളമാകെ കാടയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി. എല്ലാവരും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ പൊലീസിന്റെ അനുമതിയോടെ ജില്ലതോറും കോഴിക്കുഞ്ഞുങ്ങളെയും കാടക്കുഞ്ഞുങ്ങളെയും എത്തിച്ചു.

ഇന്ന് പൗൾട്രിമേഖലയിൽ ജോസിനു 4 സംരംഭങ്ങൾ മുട്ടക്കാട വളർത്തൽ, 28 ദിവസം വളർത്തിയ 2000 മുട്ടക്കാടകളുടെ വിതരണവും വിപണനവും, ഇൻഡ് ബ്രൗൺ പൂവൻകോഴികളെ രണ്ടര മാസം (75 ദിവസം) വളർത്തി നാടൻ കോഴിയിറച്ചിക്കായി നൽകൽ. ഒപ്പം നാടൻകോഴി, ഗിനി, ടർക്കി എന്നിവയെ 40 ദിവസം വളർത്തി വിൽക്കലും.

This story is from the March 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
പാചകം ചെയ്യാത്ത അവിയൽ
KARSHAKASREE

പാചകം ചെയ്യാത്ത അവിയൽ

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
July 01,2024
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
KARSHAKASREE

നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ

നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി

time-read
1 min  |
July 01,2024
ക്യൂട്ട്നെസ് ഓവർലോഡഡ്...
KARSHAKASREE

ക്യൂട്ട്നെസ് ഓവർലോഡഡ്...

ഫ്ലാറ്റിലും ഹസ്കി ഹാപ്പി

time-read
1 min  |
July 01,2024
"നല്ല ആലോചനയാ...
KARSHAKASREE

"നല്ല ആലോചനയാ...

നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്

time-read
1 min  |
July 01,2024
പാവം ക്രൂരൻ സായ്പ് പൂവൻ
KARSHAKASREE

പാവം ക്രൂരൻ സായ്പ് പൂവൻ

കൃഷിവിചാരം

time-read
1 min  |
July 01,2024
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
KARSHAKASREE

മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം

ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം

time-read
1 min  |
July 01,2024
കരുതലായി കാട
KARSHAKASREE

കരുതലായി കാട

സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം

time-read
2 mins  |
July 01,2024
തുണയാണ് കൂൺകൃഷി
KARSHAKASREE

തുണയാണ് കൂൺകൃഷി

കുറഞ്ഞ ചെലവിൽ നിത്യവരുമാനം

time-read
2 mins  |
July 01,2024
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
KARSHAKASREE

പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ

റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ

time-read
2 mins  |
July 01,2024
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
KARSHAKASREE

പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി

കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു

time-read
3 mins  |
July 01,2024