കമ്മോഡിറ്റി മാർക്കറ്റിൽ വിജയിക്കുന്നവർ തീരെ കുറവാണ്. വിജയം ആവർത്തിക്കാൻ കഴിയാറുമില്ല. അത്രയും സങ്കീർണമാണ് മാർക്കറ്റെന്ന് ഇതിൽ പയറ്റുന്നവർ തന്നെ പറയും.
നഷ്ടം മൂലം ഇടപാടുകാർ വിട്ടുപോയതോടെ പല സ്ഥാപനങ്ങളും കമ്മോഡിറ്റി വ്യാപാരം തന്നെ അവസാനിപ്പിച്ചു. രാജ്യമെമ്പാടും കമ്മോഡിറ്റി വിപണിയിലേക്കു വരുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
അവിടെയാണ് തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി സബീന വെന്നിക്കൊടി പാറിക്കുന്നത്. കൂടെ തുടങ്ങിയവരാരും ഇന്ന് ഈ രംഗത്തില്ല. എന്നാൽ, ഉറച്ച മനസ്സോടെ, പരാജയങ്ങളിൽ പതറാതെ, മാർക്കറ്റിനെ കുറ്റപ്പെടുത്താതെ, ഇതൊന്നും യാദൃച്ഛികതയോ ഭാഗ്യമോ അല്ലായെന്നു തറപ്പിച്ചു പറഞ്ഞ് സബീന മുന്നേറുകയാണ്.
സ്വർണത്തിലാണു പ്രധാനമായും ട്രേഡ് ചെയ്യുന്നത്. സിൽവറിലും കുറച്ചു ചെയ്യുന്നുണ്ട്. അറിവു നേടുക, ലോകചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കുക, സ്വർണത്തിന്റെ ഗതിവിഗതികൾ അറിയാൻ ഇതേ പോംവഴിയുള്ളൂ. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ട്രേഡ് ചെയ്യുന്ന സബീനയുടെ ട്രേഡ് സ്റ്റേറ്റ്മെന്റ് കണ്ടാൽ അദ്ഭുതപ്പെടാനുള്ള വകുപ്പുണ്ട്. നഷ്ടം വളരെ കുറവാണ്. ലാഭം വളരെ വളരെ കൂടുതലും. പ്രതിമാസം 80 - 90 % ആണ് വിജയശതമാനം.
സബീനയോട് എന്തു സംശയവും ആർക്കും ചോദിക്കാം. പക്ഷേ, കമ്മോഡിറ്റി ട്രേഡിങ് ഭാഗ്യത്തിന്റെ കളിയാണ്, ചൂതു കളിയാണ് എന്നു പറഞ്ഞേക്കരുത്. 2006 ൽ തുടങ്ങി ഇന്നു വരെ ഒരു കമ്മോഡിറ്റി വർക്കിങ് ഡേ പോലും കളയാതെ നേട്ടമുണ്ടാക്കണമെങ്കിൽ അത് ഭാഗ്യം മാത്രമല്ലല്ലോയെന്ന് സബീന തിരിച്ചു ചോദിക്കും. "നഷ്ടമില്ലെന്നല്ല, പക്ഷേ, കൃത്യമായി സ്റ്റോപ്പ് ലോസ് ഇട്ട് നഷ്ടം മാനേജ് ചെയ്യുന്നതാണു വിജയം.
This story is from the June 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2023 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇല പ്ളേറ്റ് നിർമാണം 4 ലക്ഷം രൂപ വിറ്റുവരവ് 25% വരെ ലാഭം
പേപ്പർ, പാള, വാഴയില അടക്കമുള്ള ഇലകൾകൊണ്ട് പ്ലേറ്റ് നിർമിച്ചു മികച്ച ലാഭം നേടുന്ന രണ്ടു വനിതകളുടെ വിജയകഥ.
പപ്പടനിർമാണത്തിലൂടെ മാസം 50 ലക്ഷം രൂപ വിറ്റുവരവ്
കുലത്തൊഴിലിൽ വൻസംരംഭകസാധ്യത കണ്ടെത്തിയ ഷിബു കുടിൽവ്യവസായമായി പപ്പടം നിർമിച്ചു വിറ്റിരുന്ന 20 കുടുംബങ്ങളെയും ഒപ്പംകൂട്ടി.
വരുമോ ആന്ധ്രാ മോഡലിൽ ഉറപ്പുള്ള പെൻഷൻ?
കൂടുതൽ ആനുകൂല്യങ്ങളോടെ പങ്കാളിത്ത പെൻഷൻപദ്ധതി പരിഷ്കരിക്കുമെന്ന കേന്ദ്രഗവൺമെന്റ് പ്രഖ്യാപനം കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കു വലിയ പ്രതീക്ഷ പകരുന്നു.
ഇ-ഫയലിങ് ചെയ്യുംമുൻപേ അറിയാൻ
സ്വന്തമായി ഓൺലൈനായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ വേണം ഈ തയാറെടുപ്പുകൾ.
അറിയണം ഈ 10 കാര്യങ്ങൾ
ഓൺലൈനായി റിട്ടേൺ എളുപ്പത്തിൽ സമർപ്പിക്കാം. എങ്കിലും മുന്നൊരുക്കങ്ങൾ കൂടിയേതീരൂ. ചില വസ്തുതകൾ മനസ്സിലാക്കിയാൽ നല്ല തുക റീഫണ്ടും നേടാം. അവ എന്തെല്ലാമെന്ന് അറിയാം.
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.