സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഒറ്റനോട്ടത്തിൽ പ്രതീക്ഷ പകരുന്നതാണെങ്കിലും അത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് ബന്ധപ്പെട്ടവർ ഉറ്റുനോക്കുന്നത്. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെങ്കിലും സ്റ്റാറ്റ്യൂട്ടറി പദ്ധതിയിലേക്കു മടങ്ങില്ലെന്ന സർക്കാർ നിലപാടും ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ ലഭിക്കാവുന്ന ദീർഘകാലനേട്ടം പുതിയ പദ്ധതിയിൽ നഷ്ടപ്പെട്ടേക്കാമെന്ന നിരാശയും അവർക്കിടയിലുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരികയെന്നതായിരുന്നു ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യം.
തിരിച്ചുപോക്കിനു പിന്നിൽ
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ലഭിക്കുന്ന പെൻഷനിലെ അനിശ്ചിതത്വം ജീവനക്കാർക്കിടയിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഓഹരിവിപണി അടക്കമുള്ളവയിൽ നിക്ഷേപിക്കുന്നതിനാൽ നിശ്ചിത തുക കൃത്യമായി ലഭിക്കുമെന്ന് ഉറപ്പാക്കാനാവില്ല. വിപണി ചാഞ്ചാട്ടം അനുസരിച്ച് പെൻഷൻ തുക കൂടുകയോ കുറയുകയോ ചെയ്യാം. 2013ൽ ആണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ ആരംഭിച്ചത്. അന്ന് സർവീസിൽ പ്രവേശിച്ച ചില ജീവനക്കാർ ഇപ്പോൾ വിരമിക്കൽ ഘട്ടത്തിലെത്തിയിട്ടുണ്ട്. അവർക്കു ലഭിക്കുന്നത് നാമമാത്ര പെൻഷനാണെന്നത് മാറി ചിന്തിക്കാൻ സർക്കാരിനു പ്രേരകമായിട്ടുണ്ട്.
ജീവനക്കാരെ വാർധക്യകാലത്ത് സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടാനാകില്ലെന്നുള്ള തിരിച്ചറിവാണ് ഈ തീരുമാനത്തിനു പിന്നിൽ. മാത്രമല്ല, പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നൽകിയാണ് കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത്.
പങ്കാളിത്ത പെൻഷനിൽ മാറ്റമില്ല
This story is from the March 01, 2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.
ഫിനാൻഷ്യൽ ഗോളുകൾ എങ്ങനെ സെറ്റ് ചെയ്യാം
ഓരോ സ്വപ്നത്തിനും ഒരു ഫിനാൻഷ്യൽ ഗോൾ ഉണ്ടാകണം. ഓരോ ഗോളും സെറ്റ് ചെയ്യുമ്പോൾ എന്ത്? എപ്പോൾ? എത്ര വിലയ്ക്ക് എന്നീ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.
മോദിയുടെ മൂന്നാമൂഴം പ്രകടനപത്രിക തുറന്നിടുന്ന നിക്ഷേപസാധ്യതകൾ
'മോദിയുടെ ഗാരന്റിയുമായി ബിജെപി പുറത്തിറക്കിയ 76 പേജുള്ള പ്രകടനപത്രികയിൽ ഓഹരിവിപണിയെ നേരിട്ടും പരോക്ഷമായും സ്വാധീനിക്കാൻ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഇവയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച ഓഹരികളിൽ വലിയ അവസരങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. കൃത്യമായ പഠനം നടത്തിയോ, വിദഗ്ധരുടെ സഹായത്തോടെയോ ഇവയിൽ അനുയോജ്യമായവ കണ്ടെത്തി നിക്ഷേപങ്ങൾ നടത്തുക. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും ഇന്ത്യയെ ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
വിപണി മുന്നേറും പ്രതീക്ഷിക്കാം 14-15% വാർഷികനേട്ടം
ദീർഘകാല നിക്ഷേപത്തിലൂടെ ഒരു പോർട്ട്ഫോളിയോ വളർത്തിയെടുക്കുമ്പോൾ ഇടക്കാല വിഴ്ചകൾ ആവശ്യമാണ്. കാരണം കുറഞ്ഞ വിലയിൽ നല്ല ഓഹരികൾ വാങ്ങാൻ മികച്ച അവസരം ലഭിക്കും. അജയ് മേനോൻ സിഇഒ ബ്രോക്കിങ് & ഡിസ്ട്രിബ്യൂഷൻ, ഹോൾടൈം ഡയറക്ടർ, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്.
കുറച്ചു മോട്ടിവേഷൻ എടുക്കട്ടേ?
പ്രചോദനം നേടി ഉള്ളിലെ സംരംഭകത്വത്തെ ഉത്തേജിപ്പിക്കാൻ എത്ര തുക മുടക്കാനും സംരംഭകർ തയാറാണ്.
കോപം വരുമ്പോൾ നാമം ജപിക്കണം
'ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപതാവേശത്തിനു കരകയറാനാവില്ല'. കമ്പനിയായാലും കച്ചവടമായാലും ഉടമസ്ഥർ ശ്രദ്ധിക്കേണ്ട വലിയ പാഠമാണിത്.
പണമുണ്ടാക്കുന്ന പ്രഭാഷണ ബിസിനസ്
താരങ്ങൾക്ക് പ്രസംഗത്തിന് 10 ലക്ഷം മുതൽ 25 ലക്ഷംവരെ റേറ്റുണ്ട്. വിജയവും വിവരവും അനുഭവജ്ഞാനവും ഉള്ളവർ പറയുന്നതിൽ കാര്യമുണ്ട്.
റിട്ടയർമെന്റിനു ശേഷമുള്ള ഫിനാൻഷ്യൽ പ്ലാൻ 5 അടിസ്ഥാന പ്രമാണങ്ങൾ
വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിനു പ്രാധാന്യം വളരെ കൂടുതലാണ്. ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
30കാരൻ ചോദിക്കുന്നു മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങണം, എങ്ങനെ പണം സമാഹരിക്കാം
20 വർഷത്തിനുള്ളിൽ ഫ്ലാറ്റ് വാങ്ങാനുള്ള പണം സ്വരുക്കൂട്ടണം. നിലവിൽ 70 ലക്ഷം രൂപ വിലവരുന്ന ഫ്ലാറ്റ് വാങ്ങാനാണ് ആഗ്രഹം.
തേങ്ങ ഉടയ്ക്ക് മ്യൂച്വൽഫണ്ട് സ്വാമീ..
എന്നെന്നേക്കുമായി മിസാകുന്ന ബസല്ല മ്യൂച്വൽഫണ്ട്. ഹ്രസ്വയാത്രയ്ക്ക പറ്റുന്നതുമല്ല. ദീർഘയാത്ര ചെയ്യുന്നവർ കയറേണ്ട ബസാണ്.