കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി
Kudumbam|December 2023
ഡ്രൈവർ വിസയിലെത്തി ദുരിതം ചുമന്ന് തളർന്നുവീണിടത്തുനിന്ന് കർഷകനായി ഉയിർത്തെഴുന്നേറ്റ പ്രവാസി നൗഷാദിന്റെ ജീവിതം...
നജിം കൊച്ചുകലുങ്ക്
കണ്ണീർപ്പാടത്തു വിളഞ്ഞ നൂറു മേനി

 21-ാം  വയസ്സിൽ, ഡ്രൈവർ ജോലിക്കെന്നു പറഞ്ഞ് പറ്റിക്കപ്പെട്ട് വാർക്കപ്പണിക്ക് തട്ടടിക്കാനെത്തി അറിയാത്ത പണികൾ ചെയ്തും എടുക്കാനാവാത്ത മണൽച്ചാക്കുകൾ എടുത്തും കുഴഞ്ഞു വീണിടത്തു നിന്നാണ്, പ്രവാസത്തിൽ നൗഷാദിന്റെ 'കരിയറിന്റെ തുടക്കം. ലൈസൻസ് എടുക്കാനുള്ള പ്രായമെത്തുംമുമ്പ് വണ്ടിപ്പണിക്കിറങ്ങേണ്ടിവന്ന പ്രാരബ്ധക്കാരനായിരുന്നു നാട്ടിൽ. 21 വയസ്സായപ്പോഴേക്കും സ്വദേശമായ ആലുവ തായിക്കാട്ടുകരയിലെ റോഡുകളിലൂടെ നാട്ടുകാരുടെ വിവിധ ആവശ്യങ്ങളുടെ ലോഡുകളുമായി ഓടിപ്പായുന്നൊരു അറിയപ്പെടുന്ന ലോറി ഡ്രൈവറായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ, മൂത്ത പെങ്ങളെ കെട്ടിച്ചുവിട്ടതിന്റെ കടം തീർക്കാനും ഇളയപെങ്ങളെ കെട്ടിക്കാനും ഓട്ടമില്ലാത്ത ദിവസം വീട് പട്ടിണിയാവുന്ന അവസ്ഥക്ക് പരിഹാരം കാണാനും നാട്ടിലെ റോഡിൽ വളയം പിടിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന തിരിച്ചറിവാണ് കോഴിക്കേട്ടെ ഒരു ട്രാവൽ ഏജന്റിന്റെ അടുത്തെത്തിച്ചത്. സൗദിയിൽ ട്രക്കോടിക്കുന്ന പണിയാണന്ന് പറഞ്ഞുകേട്ടപ്പോൾ മനോരഥം 140 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു. സ്വപ്നങ്ങളുടെ ഒരു വലിയ ചാക്കുമായി ജിദ്ദയിൽ പറന്നിറങ്ങി.

പണിസ്ഥലമായ ത്വാഇഫി ലെ ഷറഫിയയിലേക്ക് കുന്നു കയറുമ്പോൾ വണ്ടിയെക്കാൾ വേഗത്തിൽ മോഹങ്ങൾ പാഞ്ഞു. വളയം പിടിക്കാനുള്ള വെമ്പലുമായി ചെന്നുകയറിയത് വാർക്കപ്പണിക്ക് വളക്കാനിട്ടിരിക്കുന്ന കമ്പികളുടെ അടുത്തേക്ക് കമ്പിവളക്കലും തട്ടടിക്കലും മണലും സിമൻറും മെറ്റലും ചുമക്കലും, അതുവരെ ചെയ്തിട്ടില്ലാത്ത പണികൾ.

കൂട്ടുപണിക്കാർ പാകിസ്താനികളാണ്. എത്ര ഭാരവും ഒറ്റക്ക് ചുമക്കാൻ മടിയില്ലാത്ത കായബലമുള്ളവർ. പണി തട്ടടിയെന്നാണ് പറഞ്ഞതെങ്കിലും സൂപ്പർവൈസറില്ലാത്ത നേരങ്ങളിൽ അവർ മണൽ നിറച്ച ചാക്കുകൾ തലയിലെടുത്തു വെച്ചിട്ട് മുകളിലേക്ക് കൈചൂണ്ടും. പണിനടക്കുന്ന കെട്ടിടത്തിന്റെ മൂന്നും നാലും നിലയിലേക്ക് ചുമന്നുകൊണ്ടുപേകാനാണ്. ഭാഷ അറിയില്ല, ഏതൊക്കെ ജോലിയാണ് ചെയ്യേണ്ടത് എന്നറിയില്ല. ഇതും താൻ ചെയ്യേണ്ട ജോലിയാണെന്നു കരുതി ഇരുനൂറും മുനൂറും കിലോയെങ്കിലും ഭാരമുള്ള മണൽച്ചാക്ക് തലയിലേന്തി വേച്ചുവേച്ചു നടക്കും. പടികൾ കയറുമ്പോൾ ഇരുമ്പുകട്ടിപോലെ തലക്കു മുകളിലിരുന്നു ഭാരിക്കും. കാൽമുട്ടുകൾ വേദനിക്കും. ഒരിക്കൽ മുട്ടുമടങ്ങി വീണുപോയി.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
ഒരമ്മ മകളെയും കാത്തു
Kudumbam

ഒരമ്മ മകളെയും കാത്തു

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം കാത്ത് യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ

time-read
3 mins  |
July 2024
ഹിറ്റാണീ ഫിറ്റ്നസ്
Kudumbam

ഹിറ്റാണീ ഫിറ്റ്നസ്

മധ്യ വയസ്സ്, വാർധക്യം എന്നൊക്കെ സമൂഹം നൽകിയ ടാഗ് ലൈനും പേറി വീട്ടിലിരിക്കാതെ ആരോഗ്വവും ഫിറ്റ്നസും കൈവരിച്ച നൂറുകണക്കിന് മനുഷ്യരുടെയും അവരെ അതിന് പ്രാപ്തരാക്കിയ കൂട്ടായ്മയുടെയും വിശേഷങ്ങളിലേക്ക്...

time-read
3 mins  |
July 2024
ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ
Kudumbam

ഏറെ ഇഷ്ടത്തോടെ എന്റെ സ്വന്തം ഞാൻ

വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന സെൽഫ് ലവിന്റെ ഗുണങ്ങളും സ്വയം ആർജിച്ചെടുക്കാനുള്ള വഴികളുമറിയാം...

time-read
4 mins  |
July 2024
നന്ദി, വീണ്ടും പറയുക
Kudumbam

നന്ദി, വീണ്ടും പറയുക

നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...

time-read
2 mins  |
July 2024
മനസ്സ് പിടിവിടുന്നുണ്ടോ?
Kudumbam

മനസ്സ് പിടിവിടുന്നുണ്ടോ?

തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് മനസ്സ്. അതിനാൽ, മാനസികാരോഗ്യം നിലനിർത്താൻ പൊതുവായുള്ള ശാരീരികാരോഗ്യം മെച്ചമായി നിലനിർത്തേണ്ടതും അത്യാവശ്വമാണ്

time-read
4 mins  |
July 2024
മോളിക്ക് യാത്രയാണ് ജോയ്
Kudumbam

മോളിക്ക് യാത്രയാണ് ജോയ്

കഷ്ടപ്പാടുകളുടെ ബാല്യം

time-read
2 mins  |
July 2024
മനസ്സിനെ മനസ്സിലാക്കുക
Kudumbam

മനസ്സിനെ മനസ്സിലാക്കുക

നല്ല വാക്ക്

time-read
1 min  |
July 2024
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam

കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...

time-read
2 mins  |
June 2024
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
Kudumbam

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം

ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

time-read
3 mins  |
June 2024
ആവേശം അമ്പാൻ
Kudumbam

ആവേശം അമ്പാൻ

'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
June 2024