![പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ](https://cdn.magzter.com/1347858309/1680090354/articles/QgjFWbZt41681469763292/1681470245007.jpg)
കവ്വായി കായലിന്റെ കൈവഴിയായ കുണിയൻപുഴ ഉയിരേകുന്ന കരിവെള്ളൂരിലെ കുണിയൻ തണ്ണീർത്തടം. അവി ടെ വർഷംതോറും 230-ലേറെ ഗണത്തിൽപ്പെട്ട ദേശാടനക്കിളികൾ വിരുന്നെത്താറുണ്ട്. കവ്വായി കായലിലേക്ക് ഒഴുകിയെത്തുന്ന തേജസ്വിനി, ഒളവര എന്നീ നദികളെ കൂട്ടിയിണക്കുന്ന ജലസ്രോതസ്സാണ് കുണിയൻപുഴ, കുണിയനിൽ എത്തുമ്പോൾത്തന്നെ തൊടിയിലും പാടവരമ്പിലുമെല്ലാം നിന്ന് കിളികൾ സ്വാഗതമോതുന്നത് കേൾക്കാം.
"കുണിയനിലെ ബാൽപാണ്ടി' എന്ന് വിളിപ്പേരുള്ള പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ അഭിലാഷ് പത്മനാഭനും അധ്യാപകനായ സജീവ് മാഷുമൊത്തായിരുന്നു ഇത്തവണത്തെ യാത്ര. ചിറകഴകാൽ കൊതിപ്പിച്ചും അന്തരീക്ഷം രാഗലോലമാക്കിയും കിളിക്കൂട്ടങ്ങൾ ഒരുപാട് തുടിച്ചു പറന്നു. ഓലത്തുമ്പിൽ ഊഞ്ഞാലാടിയും ഞാവൽമരത്തിൽ നിന്ന് മധുരം നുണഞ്ഞും തത്തിപ്പറക്കുന്ന മഞ്ഞക്കിളിയാണ് ആദ്യം കണ്ണിൽപ്പെട്ടത്. "ദേവലോകത്തെ തച്ചന്മാർ' എന്ന് വിളിപ്പേരുള്ള നാട്ടുമരംകൊത്തിയും ചിത്രാംഗദൻ മരംകൊത്തിയും വൃക്ഷങ്ങളുടെ പോടുകളിൽ പുഴുക്കളെ തിരയുന്നതും ചിന്നക്കുട്ടുറുവൻ തലനീട്ടുന്നതുമെല്ലാം കാണാമായിരുന്നു. ഈ കാഴ്ചകളെല്ലാം മനോഹരമായിരുന്നെങ്കിലും മനസ്സിൽ ചേക്കേറിയ ഒരു കുഞ്ഞു പക്ഷിയുടെ ജീവസ്സുറ്റ ഓർമകളുടെ ചിത്രസാക്ഷ്യമാണ് ഈ കുറിപ്പ്.
മനംകവരുന്ന മൂങ്ങകളുടെ കുടുംബത്തിലെ കുഞ്ഞൻ പറവയായ പുള്ളി നത്താണ് (Spotted Owlet) നമ്മുടെ അതിഥി. മങ്ങിയ തവിട്ടുനിറമുള്ള ശരീരം നിറയെ ചെറുതും വലുതുമായ വെള്ളപ്പൊട്ടുകൾ. തൂവെള്ളയായ മുഖകവചത്തിൽ കണ്ണിന് മുകളിലായി പുരികസമാനമായ കട്ടികൂടിയ ചെറുതൂവലുകൾ. മഞ്ഞനിറത്തിൽ തീക്ഷ്ണമായി ജ്വലിക്കുന്ന ഗോളാകൃതിയിലുള്ള നേത്രങ്ങൾ. ചെവി പുറത്ത് കാണാനാവാത്തവിധം തൂവൽകൊണ്ട് പൊതിഞ്ഞ സൂക്ഷ്മ ശബ്ദം പോലും പിടിച്ചെടുക്കാൻ സഹായിക്കുന്ന ക്രമീകരണം. പരുന്തിന്റേതിന് സമാനമായ ബലിഷ്ഠമായ കുറിയ കാലുകൾ. ആകെക്കൂടി ഒരു ഓമൽ കൗതുകം!
This story is from the April 2023 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം](https://reseuro.magzter.com/100x125/articles/1421/1294537/C-WjacSeB1684304132766/1684305830855.jpg)
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
![മലമ്പുഴയുടെ തീരങ്ങളിലൂടെ](https://reseuro.magzter.com/100x125/articles/1421/1294537/OZsFNeZoY1684229984023/1684303473338.jpg)
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
![തളിർത്തും തപിച്ചും കാനനഭാവങ്ങൾ](https://reseuro.magzter.com/100x125/articles/1421/1294537/YQeYpg4JN1684217307735/1684217900879.jpg)
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
![പണിതീരാത്ത മരക്കൊട്ടാരത്തിൽ...](https://reseuro.magzter.com/100x125/articles/1421/1294537/FsTvumwsg1684215572999/1684216974414.jpg)
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
![തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി](https://reseuro.magzter.com/100x125/articles/1421/1294537/hGulDUJ4Q1683790758755/1683815792960.jpg)
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
![കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ](https://reseuro.magzter.com/100x125/articles/1421/1294537/pUAYBuwzn1683790661155/1683815280371.jpg)
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
![തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ](https://reseuro.magzter.com/100x125/articles/1421/1294537/TjtiHeF9j1683790540955/1683802630719.jpg)
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
![പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ](https://reseuro.magzter.com/100x125/articles/1421/1294537/5J6M5ROJW1683790422771/1683801989968.jpg)
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
![മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി](https://reseuro.magzter.com/100x125/articles/1421/1294537/D4himbtSb1683619091738/1683631382030.jpg)
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
![ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്](https://reseuro.magzter.com/100x125/articles/1421/1294537/TqQmYu3Q21683618300006/1683629184617.jpg)
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി