
വേനൽചൂടിൽ മനസ്സ് എപ്പോഴും ആഗ്രഹിച്ചതി മഴയാണ്. ഇടവമാസം പാതി യാകാൻ കാത്തിരിക്കുകയായിരുന്നു ഓരോ മനസ്സും. ഇപ്പോഴിതാ, ആ മഴക്കാലം എത്തിക്കഴിഞ്ഞിരിക്കുന്നു.
ജൂൺമാസം പിറക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്നായിരുന്നു ഇവിടെ ഒത്തുകൂടിയ മൂന്നു പേരോടും ചോദിച്ചത്.
മഴയുടെ നനവും കുളിരും അനുഭൂതിയും അനുഭവിക്കാത്തവരില്ലല്ലോ. അതു കൊണ്ടുതന്നെ ഡോണയും അഞ്ജനാ മോഹനും സൗമ്യയും മഴയുടെയും മഴക്കാലത്തെയും അനുഭവങ്ങൾ പങ്കുവച്ചു. അഞ്ജനാ മോഹൻ പറഞ്ഞു.
"കേരളത്തിന് പുറത്തും നമ്മൾ പലയിടങ്ങളിലും പോകുമെങ്കിലും മഴയുടെ അനുഭവങ്ങൾ എനിക്കേറെയും പറയാനുള്ളത് നാട്ടിലേതു തന്നെയാണ്. കണ്ണൂരിലാണ് എന്റെ സ്വന്തം വീട്. അവിടുത്തെ മഴയും മഴക്കാലവും എനിക്ക് പ്രിയപ്പെട്ടതാണ്. അതെല്ലാം വളരെ പ്രത്യേകതയുള്ളതായും ഞാൻ കാണുന്നു. അവിടുത്തെ മണ്ണിന്റെ മണവും സ്കൂളിൽ പോകുന്ന ഓർമ്മകളും ഒക്കെ മനസ്സിലുണ്ട്. ഞാൻ വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് കൂട്ടുകാരുമൊരുമിച്ച് നടന്നിട്ടാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. സ്കൂൾ തുറക്കുന്നതോടെ ഇടവപ്പാതി മഴയും തുടങ്ങുമല്ലോ. മഴനനഞ്ഞും കുട പിടിച്ചുമുള്ള നടത്തവും അതിനിടയിലെ ഞങ്ങളുടെ ചിരിയും വർത്തമാനങ്ങളുമെല്ലാം ഇന്നോർക്കുമ്പോൾ നല്ല രസങ്ങൾ തന്നിരുന്നു.
പണ്ടൊക്കെ മിക്കവാറും കുട്ടികൾ മഴ പെയ്തു തുടങ്ങിയാൽ മഴയത്ത് കളിക്കുമല്ലോ. ഞാനും അങ്ങനെ മഴയത്ത് കളിക്കും. കടലാസുകൊണ്ട് തോണിയുണ്ടാക്കി അതിങ്ങനെ മഴയത്ത് ഒഴുക്കിവിടും. മുട്ടിയും തട്ടിയും മറിഞ്ഞും തിരിഞ്ഞുമെല്ലാം ആ കടലാസു തോണി ഒഴുകിപ്പോകുന്നത് കാണാൻ രസമായിരുന്നു. നമ്മൾ ഉദ്ദേശിക്കുന്ന വഴിയിലൂടെയൊന്നും തോണി പോകില്ല. അതൊക്കെത്തന്നെയായിരുന്നു അതിന്റെ രസങ്ങളും. വെള്ളക്കെട്ടിൽ കാലുകളിട്ടടിച്ച് വെള്ളം തെറിപ്പിച്ചുള്ള കളികളും മഴനനയലും ഒക്കെ ആരസത്തിൽ പ്രധാനമാണ്. ഇതെല്ലാം കൂട്ടുകാരുമൊരുമിച്ചാവും ചെയ്യുക. അതൊക്കെ എനിക്ക് നല്ല രസങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
This story is from the June 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി