പൂത്തുലഞ്ഞു മുറ്റത്തു നിൽക്കുന്ന അരളി ആളെ കൊല്ലുമെന്നതു വിശ്വസിക്കാനാകാത്തവർ ഇപ്പോഴുമുണ്ട്. ആലപ്പുഴയിലെ ഹരിപ്പാട് അരളിപ്പൂവും ഇലയും അറിയാതെ കഴിച്ച യുവതി മരിച്ച സംഭവത്തോടെയാണു ചെടികളിലെ വിഷസാന്നിധ്യത്തെക്കുറിച്ചു പലരും തിരിച്ചറിയുന്നത്. പൂന്തോട്ടവും അകത്തളവും അലങ്കരിക്കാൻ നട്ടു വളർത്താനുള്ള ചില ചെടികളുടെ ഇലയിലും തണ്ടിലും പൂവിലുമെല്ലാം വിഷാംശമുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഉള്ളിൽ പോയാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം.
പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഫലപ്രദമായ മറുമരുന്നുകൾ ലഭ്യമാണ്. ചെടിയിൽ നിന്നുള്ള വിഷ ബാധയ്ക്കു കൃത്യമായ മരുന്നുകൾ ഇല്ല. വിഷബാധയേറ്റൽ എൽ ഇനം ചെടിയിൽ നിന്നാണെന്നു തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ ചികിത്സ ഫലപ്രദമാകും. മുറ്റത്തും അകത്തളങ്ങളിലും നട്ടു പരിപാലിക്കുന്ന ചെടികൾ ജീവനെടുക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
ജീവനെടുക്കും അരളി
വടക്കൻ കേരളത്തിൽ വെള്ള ചെമ്പകത്തിനും പ്ലൂമേറിയ അരളി എന്ന വിളിപ്പേരുണ്ട്. എന്നാൽ വെള്ള, പിങ്ക്, ചുവപ്പ് പൂക്കളുമായി നീറിയം' എന്ന ശാസ്ത്രനാമമുള്ള അരളിയെയാണു സൂക്ഷിക്കേണ്ടത്. സംസ്കൃതത്തിൽ "അശ്വമാരക', "കാജമാരക' എന്നീ പേരുകളിലാണ് അളി അറിയപ്പെടുന്നത്. കുതിരയെ കൊല്ലാൻ തക്ക വിഷം' എന്നാണ് അർഥം.
കാര്യമായ പരിചരണമേകിയില്ലെങ്കിലും നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന അരളി പൂന്തോട്ടങ്ങളിലെ പ്രിയ ഇനമാണ്. ക്ഷേത്രങ്ങളിലെ പൂജയ്ക്കും ഉപയോഗിക്കാറുണ്ട്.
അരളിയുടെ ഇലയിലും പൂവിലും തണ്ടിലുമെല്ലാം വിഷാംശമുണ്ട്. ഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെട്ട ഡിജിറ്റോക്സിജെനിൻ, ഒലിയാഡിൻ, നീറിൻ തുടങ്ങിയ രാസപദാർഥങ്ങളാണ് അരളിയെ വിഷലിപ്തമാക്കുന്നത്. ഇലയോ പൂവോ മനുഷ്യശരീരത്തിനുള്ളിലെത്തിയാൽ ഛർദി, ക്ഷീണം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകും.
ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവു കൂടിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ആമാശയം, നാഡീവ്യൂഹം, ഹൃദയം എന്നിവയെ എല്ലാം ഗുരുതരമായി ബാധിക്കാനിടയുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ഹൃദയസ്തംഭനമുണ്ടായി മരണം തന്നെ സംഭവിക്കാം.
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the May 25, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അമ്മ തന്ന തണൽ ഓർമകൾ
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം