അഖിൽ C/O ധർമജൻ
Vanitha|June 08, 2024
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
വി.ജി.നകുൽ
അഖിൽ C/O ധർമജൻ

നന്നായി പഠിച്ചിരുന്ന കുട്ടി സാഹിത്യം, കഥ എന്നൊക്കെ പറഞ്ഞു ഭാവി കളയുമോ എന്ന പേടിയായിരുന്നു അച്ഛന്. പക്ഷേ, അമ്മ മാത്രം ഉറപ്പായിരുന്നു, എന്താണോ മകൻ കൊതിച്ചത്, അതവൻ നേടിയിരിക്കും'. അമ്മയുടെ പ്രതീക്ഷ തെറ്റിയില്ല. പറഞ്ഞു വരുന്നത് അഖിൽ പി. ധർമജനെക്കുറിച്ചാണ്.

രണ്ടരലക്ഷത്തിലധികം കോപ്പികൾ വിറ്റ റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിലൂടെ മലയാളി മനസ്സു കീഴടക്കിയ എഴുത്തുകാരൻ. ഓസ്കർ പെരുമയോളം വളർന്ന്, 100 കോടിയുടെ വിസ്മയ വിജയം നേടിയ "2018' എന്ന സിനിമയുടെ തിരക്കഥാകൃത്ത്.

ആലപ്പുഴ പാതിരപ്പള്ളിയിൽ എത്തിയത് അഖിലിനെ നേരിൽ കണ്ടു സംസാരിക്കാനാണ്. വീട്ടിലേക്കുള്ള വഴി ചോദിച്ചു ഫോൺ വിളിച്ചപ്പോൾ അഖിൽ പറഞ്ഞു: "കവലയിലെ മരച്ചോട്ടിൽ ഒരാൾ ലോട്ടറി വിൽക്കുന്നതു കണ്ടോ?' “കണ്ടു "അതെന്റെ അച്ഛനാണ്. അവിടെ സംസാരിച്ചു നിൽക്കൂ. ഞാനിപ്പോൾ അങ്ങോട്ടു വരാം.' അച്ഛന്റെ ഭാഗ്യക്കുറി മകൻ തിരക്കഥാകൃത്തായി തിളങ്ങിയതും അറിയപ്പെടുന്ന നോവലിസ്റ്റ് ആയി മാറിയതുമൊന്നും ധർമജന്റെ ജീവിതത്തെ തൊട്ടിട്ടില്ല. സ്വന്തം അധ്വാനം കൊണ്ടു ജീവിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പ്രമാണം.

“എനിക്കധികം പഠിക്കാൻ കഴിഞ്ഞില്ല. മക്കൾക്ക് ആ അവസ്ഥ വരരുത്. അതായിരുന്നു എപ്പോഴും മനസ്സിൽ. അഖിൽ പഠിക്കാൻ മിടുക്കനായിരുന്നു. അവൻ നല്ലൊരു ജോലി നേടി സുരക്ഷിതമായി ജീവിക്കണമെന്നായിരുന്നു മോഹം.

പക്ഷേ, എഴുത്തുകാരനാകണം എന്നായിരുന്നു അവന്റെ ഉള്ളിൽ, “എങ്ങനെയും ജോലി നേടണം. ഒപ്പം വേണമെങ്കിൽ എഴുത്തും തുടർന്നോളൂ.' എന്ന എന്റെ നിലപാട് അവനു സമ്മതമായിരുന്നില്ല. അതോടെ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമായി. അതിനിടെ ഓജോ ബോർഡ്' എന്ന അഖിലിന്റെ ആദ്യനോവൽ പുറത്തിറങ്ങി. അതു ശ്രദ്ധേയമായതോടെ എനിക്കു കുറച്ചു സമാധാനമായി.'' ധർമജൻ പറഞ്ഞു നിർത്തിയതും അഖിൽ എത്തി.

"ഞാനങ്ങ് വന്നേക്കാം' എന്നു പറഞ്ഞു ധർമജൻ ഞങ്ങളെ യാത്രയാക്കി. പാദങ്ങളെ പിന്നെയും അൽപദൂരം കൂടി അനുഗമിക്കുന്ന മണൽക്കൂറുള്ള ആല പ്പുഴ മണ്ണ്. നടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ അഖിൽ പറഞ്ഞു.

“അച്ഛൻ എതിർത്തത് എന്തുകൊണ്ടെന്ന് അക്കാലത്തേ അറിയാമായിരുന്നു. അച്ഛനും അമ്മ മഹേശ്വരിയും അത്ര കഷ്ടപ്പെട്ടിട്ടുണ്ട്, എന്നെയും ചേട്ടൻ അമലിനെയും വളർത്താൻ.

This story is from the June 08, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 08, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
എന്റെ ഓള്
Vanitha

എന്റെ ഓള്

കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും

time-read
3 mins  |
January 04, 2025
നിയമലംഘനം അറിയാം, അറിയിക്കാം
Vanitha

നിയമലംഘനം അറിയാം, അറിയിക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 04, 2025
ഹാപ്പിയാകാൻ HOBBY
Vanitha

ഹാപ്പിയാകാൻ HOBBY

ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം

time-read
3 mins  |
January 04, 2025
നെഞ്ചിലുണ്ട് നീയെന്നും...
Vanitha

നെഞ്ചിലുണ്ട് നീയെന്നും...

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

time-read
4 mins  |
January 04, 2025
ആനന്ദത്തിൻ ദിനങ്ങൾ
Vanitha

ആനന്ദത്തിൻ ദിനങ്ങൾ

ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്

time-read
3 mins  |
January 04, 2025
തിലകൻ മൂന്നാമൻ
Vanitha

തിലകൻ മൂന്നാമൻ

മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ

time-read
1 min  |
January 04, 2025
ഡബിൾ ബംപർ
Vanitha

ഡബിൾ ബംപർ

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"

time-read
4 mins  |
January 04, 2025
Super Moms Daa..
Vanitha

Super Moms Daa..

അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ

time-read
3 mins  |
January 04, 2025
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024