നാലു വർഷം മുൻപാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ തേക്കിൻകാട്ടിൽ ഡോ. തോമസ് ഏബ്രഹാം റംബുട്ടാൻ കൃഷിയിലേക്കു തിരിയുന്നത്. മെഡിസിനു പഠിക്കാൻ ചെലവിട്ട അതേ ഊർജവും സമർപ്പണവും പഴവർഗകൃഷിയെക്കുറിച്ചു പഠിക്കാനും വിനിയോഗിച്ചെന്നു ഡോ. തോമസ്. അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും ശരിവയ്ക്കുന്നതാണ് തൊടുപുഴ നഗരത്തിന്റെ അതിർത്തി പ്രദേശമായ തെക്കുംഭാഗത്ത് 10 ഏക്കറിൽ വിളഞ്ഞു നിൽക്കുന്ന റംബുട്ടാൻ തോട്ടം. സംസ്ഥാനത്തുതന്നെ ഏറ്റവും ശാസ്ത്രീയമായി കൃഷിയും വിള പരിപാലനവും നടക്കുന്ന പഴവർഗത്തോട്ടങ്ങളിലൊന്നാണിത്.
കൃഷിയിടത്തിലേക്ക്
പ്രചാരമേറിയ എൻ18 റംബുട്ടാൻ തന്നെയാണ് ഡോക്ടറുടെ കൃഷിയിനം. 18 കായ്കൾ ചേർന്നാൽ ഒരു കിലോ എന്നതാണ് കണക്ക്. മികച്ച പരിപാലനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നു ഡോ. തോമസ്. 50-60 ഗ്രാം തൂക്കമെത്തുന്നുണ്ട് ഓരോ പഴവും. പാകമായതിനു ശേഷവും മൂന്നാഴ്ചയോളം മരത്തിൽത്തന്നെ നിർത്താം എന്നതാണ് എൻ 18 നൽകുന്ന പ്രധാന നേട്ടം. കർഷകർക്ക് വിപണിയിൽ വിലപേശലിന് കൂടുതൽ സമയം കിട്ടും. മധുരത്തിലും മുന്നിൽ. തൈകൾ നട്ടിരിക്കുന്നത് 40X40 അടി അകലത്തിൽ. ചെറു കുന്നുകൾ നിറ ഞ്ഞ ഭൂപ്രകൃതിക്ക് അനുസൃതമായി ഏക്കറിൽ 33 മുതൽ 39 വരെ മരങ്ങൾ.
പലരും 20X20 അടി രീതി സ്വീകരിക്കുമ്പോൾ, തൈകൾ നൽകിയ കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ ബയോടെക് ശുപാർശ ചെയ്ത 40X40 അടി അകലത്തിൽത്തന്നെ ഉറച്ചു നി ന്നു ഡോക്ടർ. നല്ല സൂര്യപ്രകാശവും ജൈവവള ലഭ്യതയും വേനലിൽ നന്നായി നനയും ആവശ്യമുള്ള വിളയാണ് റംബുട്ടാൻ. മൂന്നിനും വേണ്ടി പരസ്പരം മത്സരിക്കാതിരിക്കാനും തൈകൾക്കെല്ലാം ഒരേ വളർച്ച ലഭിക്കാനും ഈ അകലം ഗുണകരമെന്നു ഡോക്ടർ.
This story is from the July 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01, 2022 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം
കരുതലായി കാട
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
തുണയാണ് കൂൺകൃഷി
കുറഞ്ഞ ചെലവിൽ നിത്യവരുമാനം
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു