സംസ്ഥാനത്തോടു ചേർന്നു കിടക്കുന്ന കർണാടക, തമിഴ്നാട് ഗ്രാമങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് വൻ തോതിൽ ഇഞ്ചിയും വാഴയും പച്ചക്കറികളും സൂര്യകാന്തിയുമെല്ലാം കൃഷി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ട്. അവരെ അങ്ങോട്ടാകർഷിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ്? സ്ഥലലഭ്യത, കുറഞ്ഞ പാട്ടത്തുക, കുറഞ്ഞ കൂലിനിരക്ക്, യോജിച്ച കാലാവസ്ഥ, സൗജന്യ വൈദ്യുതി എന്നിങ്ങനെ അനുകൂല ഘടകങ്ങൾ പലതുണ്ടെന്നു തെങ്കാശിയിലെ മലയാളിക്കർഷകൻ ബിന്ദുലാൽ. ഗൾഫ് ജോലി ഉപേക്ഷിച്ചെത്തിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദുലാലും അനിലും, വിദേശത്തു തന്നെ തുടരുന്ന സഞ്ജു, സജീവ്, രാജേഷ് എന്നിവരും ചേർന്ന് കഴിഞ്ഞ വർഷമാണ് തെങ്കാശിക്കടുത്തു കടയം തെക്ക് മടത്തൂരിൽ കൃഷി തുടങ്ങിയത്. 80 ഏക്കർ സ്ഥലമാണ് ഇവിടെ പാട്ടത്തിനെടുത്തിരിക്കുന്നത്. അതിൽ 40 ഏക്കറോളം സ്ഥലത്ത് നിലവിൽ കൃഷിയിറക്കിക്കഴിഞ്ഞു. ബാക്കി സ്ഥലത്ത് പോത്ത് ഉൾപ്പെടെ മൃഗ പക്ഷി പരിപാലനമാണ് ലക്ഷ്യം. പരീക്ഷണമെന്ന നിലയിൽ പോത്തുവളർത്തൽ തുടങ്ങി.
വിശാലമായ സ്ഥലലഭ്യത
ഹെക്ടർ കണക്കിനു സ്ഥലം ഒരുമിച്ചു ലഭിക്കുമെന്നതാണ്അ യൽനാട്ടിലെ ഏറ്റവും വലിയ ഗുണം. കേരളത്തിൽ കൃഷിയിടങ്ങൾ തുണ്ടുഭൂമികളായതിനാൽ അതിന് അവസരമില്ല. സംസ്ഥാനത്തു നടപ്പാക്കിയ ഭൂപരിഷ്കരണ നിയമം സാമൂഹികനീതി ഉറപ്പാക്കിയെങ്കിലും കൃഷിക്കു ദോഷമായെന്നു ബിന്ദുലാൽ. എങ്കിലും നമ്മുടെ നാട്ടിൽ ഒട്ടേറെ സ്ഥലങ്ങൾ തരിശുകിടക്കുന്നുണ്ട്. പരിപാലനമില്ലാതെ ഉൽപാദനക്ഷമത ഇടിഞ്ഞുപോയ കൃഷിയിടങ്ങളുമുണ്ട്. കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് ഇവ പാട്ടത്തിനു നൽകിയാൽ നമുക്കും വാണിജ്യോൽപാദനം സാധ്യമാകുമെന്നു ബിന്ദു ലാൽ.
This story is from the June 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം
കരുതലായി കാട
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
തുണയാണ് കൂൺകൃഷി
കുറഞ്ഞ ചെലവിൽ നിത്യവരുമാനം
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു